“ദേ കേട്ടോ അപ്പുറത്തെ ആലീസിന്റെ രണ്ടനിയത്തിമാരേം അവളമേരിക്കക്ക് കൊണ്ടുപോയെന്ന്..”
“അങ്ങനാടീ ക്രിസ്ത്യാനികള്‍. ഒരാള്‍ പോയാ പിന്നെയാ കുടുംബം മുഴുവന്‍ രക്ഷപെടും”
മധ്യതിരുവിതാംകൂറിലെ ഹിന്ദുകുടുംബങ്ങളില്‍ സാധാരണ കേള്‍ക്കാറുള്ള സംഭാഷണമാണിത്. അയല്‍വക്കത്തുകാരന്റെ വളര്‍ച്ചയിലുള്ള സ്വാഭാവികമായ അസൂയയായി ഇതിനെ കരുതാമെങ്കിലും ഇതിന്റെ പിന്നിലുള്ള വസ്തുതകള്‍ അത്ര നിസ്സാരമല്ല.
ഹിന്ദുക്കള്‍, പ്രധാനമായും നായന്മാര് തരം കിട്ടുമെങ്കില്‍ പരസ്പരം പാരവയ്ക്കാനായി ശ്രമിക്കുമ്പോള്‍ അന്യമതസ്ഥര്‍ അന്യോന്യം സഹായിക്കാനായി മത്സരിക്കുന്നു. ഈയൊരവസ്ഥക്ക് പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും പരസ്പരബന്ധത്തിന്റെ അഭാവമാണെന്നാണ് കരുതേണ്ടത്.
പള്ളിയില്‍ പോകുന്നതെന്തിനെന്ന് ചോദിച്ചാല്‍ പ്രാര്‍ഥിക്കാനെന്നാവും ഉത്തരം. എന്നാലത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനാണെന്നതാണു ശരി. ആഴ്ചയിലൊരു തവണയെങ്കിലും പരസ്പരം കാണാനുള്ള അവസരമാണിതുമൂലം കിട്ടുന്നത്. കുട്ടികള്‍ക്ക് ഒത്തൊരുമിക്കാന്‍ സണ്‍ഡേ സ്കൂളുണ്ട്.
ഒരാളെ കൂടെക്കൂടെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ നമ്മളറിയാതെതന്നെ ഒരാത്മബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് വായിച്ചുമാത്രം വിശാലനോടും കുറുമാനോടും അരവിന്ദനോടും കൊച്ചുത്രേസ്യയോടുമൊക്കെ നമുക്കൊരടുപ്പം തോന്നുന്നുണ്ടെങ്കില്‍, എല്ലാ ആഴ്ചയും തമ്മില്‍ കാണുന്നവര്‍ക്ക് ആത്മബന്ധം തോന്നിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. പിന്നെ വിവാഹം, മരണം തുടങ്ങിയ വേദികളില്‍ക്കൂടിയാ ബന്ധം വളര്‍ന്ന് പന്തലിക്കുന്നു.
ഇതിന് നേര്‍വിപരീതമാണ് ഹിന്ദുക്കളുടെ രീതി. സനാതനധര്‍മ്മത്തിന് സെമിറ്റിക്ക് മതങ്ങളേപ്പോലെ കര്‍ശനമായ ചട്ടക്കൂടുകളൊന്നുമില്ലാത്തതിന്റെ സ്വാതന്ത്രം ആവോളം ചൂഷണം ചെയ്യുകയാണവര്‍. പള്ളിയിലെത്താത്ത വിശ്വാസിയെത്തേടി അച്ചന് വീട്ടിലെത്തുമെങ്കില്‍, ഇവിടെ വര്‍ഷങ്ങളായി അമ്പലം കാണാറില്ലാത്തവരേറെയുണ്ട്. നാട്ടിലെ ഹൈന്ദവസമുദായക്കാരൊരുമിച്ച് പങ്കെടുക്കുന്ന ചടങ്ങുകള്‍ വളരെ വിരളവുമാണ്. അഥവാ ക്ഷേത്രത്തില്‍ പോയാല്‍ തന്നെ പലരും പല സമയത്തായിരിക്കും. അപ്പോഴും തമ്മില്‍ കാണാനുള്ള അവസരം നഷ്ടപ്പെടുന്നു.
ഒരേ കുടുംബത്തില്‍ തന്നെയുള്ളവര്‍ പോലും പരസ്പരമറിയാറില്ല. ഇങ്ങനെ ബന്ധമില്ലാത്തവര്‍ തമ്മിലെങ്ങനെ സഹായിക്കും. എല്ലാവരും സ്വയമുണ്ടാക്കിയ കൂട്ടിനുള്ളില്‍ തടവുകാരായി കഴിയുകയാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വളരെ പരിതാപകരമാണ്. എത്രകാലം ഇങ്ങനെ കഴിയാനാകുമെന്ന് ഇവര്‍ ചിന്തിക്കണം.
പരസ്പരബന്ധം വളര്‍ത്താനുള്ള പാഠങ്ങള്‍ ഹിന്ദുക്കള്‍, ക്രിസ്ത്യന്‍-മുസ്ലിം സഹോദരങ്ങളെ കണ്ടുപഠിക്കണം. ഞായറാഴ്ച വീട്ടില്‍ വെറുതേയിരുന്ന് ടിവി കാണാതെ ബന്ധുക്കളുടെയടുത്തൊക്കെയൊന്ന് പോയിക്കൂടെ. നാട്ടിലെ കല്യാണത്തിലും നിശ്ചയത്തിലുമൊക്കെ മുന്നില്‍ നിന്ന് സഹകരിച്ചുകൂടേ. കരയോഗത്തില്‍ നടക്കുന്നതെന്താണെന്നറിയാനെങ്കിലും ഒന്നു പോയിക്കൂടെ.
സ്വന്തം സമുദായത്തിലും കുടുംബത്തിലും കണികാണാന്‍ കഴിയാത്ത പരസ്പര സ്നേഹവും സഹായമനസ്ഥിതിയും മറ്റുള്ളവരില്‍ കാണുമ്പോള്‍ വല്ലാതെ വേവലാതിപ്പെട്ടിട്ടൊരു കാര്യവുമില്ല. നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനായി പരിശ്രമിക്കണം. ആരോഗ്യകരമായ റിലേഷന്‍ഷിപ്പിലൂടെ മാത്രമേ നമുക്ക് സ്വയം മെച്ചപ്പെടാനും മറ്റുള്ളവരെ സഹായിക്കാനും കഴിയൂ. അല്ലാതെ ഒന്നും ചെയ്യാതെയിരുന്നാല്‍ സ്വന്തം സഹോദരനേപ്പോലും പിന്നീട് കണ്ടാലറിഞ്ഞില്ലെന്നുവരും.
Subscribe to:
Post Comments (Atom)
50 comments:
പരസ്പരബന്ധം വളര്‍ത്താനുള്ള പാഠങ്ങള്‍ ഹിന്ദുക്കള്‍, ക്രിസ്ത്യന്‍-മുസ്ലിം സഹോദരങ്ങളെ കണ്ടുപഠിക്കണം.
ചിന്തോദ്ദീപകമായ നല്ല ഒരു ലേഖനം...
ചട്ടക്കൂടുകളൊന്നുമില്ലാത്ത സ്വാതന്ത്ര്യം ഹിന്ദു മതത്തിന്റെ സത്തയായതും കാരണങ്ങളാകുന്നു.
അമ്പലത്തില്‍ പോയാലെന്ത് കാര്യം അനൂപേ
തൊഴാന്‍ ശ്രീകോവിലിന്റെ മുന്പില് ഇടിയും കുത്തും ചവിട്ടും...
ഹിന്ദുമതമേ ഒരു സ്ട്റച്ചര് ഇല്ലാത്തതാണ്, വിശ്വാസികള്‍ക്ക് മാക്സിമം എംപവര്‍മെന്റ് നല്‍കിയിരിക്കുകയാണ്.
പള്ളീലച്ചനെ പോലെ ഒരു വഴികാട്ടിയുടെ റോള്‍ മതത്തില്‍ നമുക്കില്ലല്ലോ.
എല്ലാം അപ്നാ അപ്നാ സ്റ്റൈല്‍ അല്ലേ.
പിന്നെ മതത്തിന്റെ സ്വാധീനം ഹിന്ദുക്കളില്‍ കുറവാണ് താനും. മറ്റുള്ളവരെ സഹായിക്കാനും മറ്റും കൃസ്തീയ വിശ്വാസികള്‍ക്ക് മതവിശ്വാസം വലിയ ഒരു പ്രേരണയാണ്. ഹിന്ദുക്കള്‍ മതം മൈന്ഡാറേയില്ല. അതെങ്ങനെയാ, ഹിദുമതത്തില് മൊത്തം പേടിപ്പിക്കുന്ന സങ്കല്പങ്ങളല്ലേ...എന്തെങ്കിലും കുറ്റം ചെയ്താല്‍ ഉടന്‍ ശിക്ഷയാണ്-ഉഗ്രമൂര്‍ത്തി, മുന്കോപി എന്നൊക്കെ പറഞ്ഞ്. ആള്ക്കാര് എങ്ങനെ അടുക്കും!
എല്ലാ സംസ്കാരങ്ങള്‍ക്കും അതിന്റേതായ നല്ല വശങ്ങള് ഉണ്ട്...
ഇങ്ങനെ ഒരു ചിന്ത ആവശ്യമായിരുന്നോ...
അരവിന്ദിന്റെ അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു.മതത്തിന്റെ സ്വാധീനം ഹിന്ദുക്കളില്‍ കുറവാണ്.കൂടാതെ ഒരു വഴികാട്ടി ആകാന്‍ ഹിന്ദുക്കളില്‍ ആരും ഇല്ലല്ലോ.ഇഷ്ടമുള്ളവര്‍ അമ്പലത്തില്‍ പോകുന്നു.ഇഷ്ടമുണ്ടെങ്കില്‍ പ്രാര്‍ഥിക്കുന്നു.
ഇപ്പോള്‍ സമുദായ സംഘടനകള്‍ കുറച്ചും കൂടി ആക്റ്റീവ് ആയിറ്റുണ്ടെന്നു തോന്നുന്നു.
മത സംഘടനകള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? മറ്റു മതങ്ങളെ തള്ളിപ്പറയാന്‍ പഠിപ്പിക്കുന്ന ഒന്നാണോ? അല്ല. സ്വന്തം മതത്തിലെ നന്മകളേയും ആശയങ്ങളേയും പറ്റി പഠിപ്പിക്കുന്ന സംഘടകള്‍ ആണ് നമുക്ക് വേണ്ടത്. ആ നന്മകളില് കൂടി എല്ലാത്തിനേയും സ്നേഹിക്കാന്‍ പഠിപ്പിക്കണം. പക്ഷേ ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ അതല്ല ഇന്നത്തെ സമുദായ സംഘടനകള്‍ ചെയ്യുന്നത്.
ഓ.ടോ : ആ ക്യാമറാ പോസ്റ്റിന്റെ രണ്ടാം ഭാഗം എവിടേ??
:)
നായന്മാര് മാത്രമല്ല, അത്യാവശയം എല്ലാ ഹിന്ദുക്കളും വായിച്ചിരിക്കേണ്ടതും, പ്രാവര്‍ത്തികമാക്കേണ്ടതും ആയ ലേഖനം!
എന്റെ മനസ്സില്‍ കൂടീ എപ്പോഴും വന്നു പോകാ
റുള്ള ആശയമാണു ഇതു. ഇതു തുറന്നെഴുതിയതിന്നു നന്ദി ശ്രീ അനൂപ്!
അനൂപ് മാഷെ,
ജോലിയുടെ കാര്യം അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അതുപോലെ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം..അതിനു കാരണം നായന്മാര് അച്ചിവീട്ടില്‍ എന്ന പതിരില്ലാത്ത സത്യം..കല്യാണം കഴിയുന്നതോടെ സഹോദര ബന്ധത്തിന്റെ കെട്ടുറപ്പ് കുറയുന്നുണ്ട് മറ്റ് ജാതികളെ അപേക്ഷിച്ച് നായന്മാരില്. അതുപോലെ തന്നെ മറ്റൊരു സംഗതിയാണ് വീട്ടുകാര്യങ്ങള്‍ നോക്കുന്നത് പെണ്ണുങ്ങളായിരിക്കും അതായിത് 50-50 വയസ്സുകഴിഞ്ഞ ഒരു നായരും ഭാര്യയുടെ ചൊല്പ്പടിക്കല്ലാതെ ഒന്നു ചെയ്യില്ല. എന്നാല്‍ ഈ നായര്‍ സമൂഹത്തിലൊ പുലിയാണ് പുലി..!
പിന്നെ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് നായരുകുട്ടിക്ക് അച്ഛന് വീട്ടുകാരേക്കാള്‍ അടുപ്പം തോന്നുന്നത് അമ്മ വീട്ടുകാരോടായിരിക്കും.
ഇതു പറയുമ്പോഴും ഒരു അച്ചി(കോന്തന്)നായരായി മാറാതിരിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്കു മാത്രമെ അറിയൂ...ഹൊ..ഇത്തിരി ആശ്വാസം ഞാന്‍ അച്ചിക്കോന്തനല്ലന്ന് തെളിയിക്കാനൊരു അവസരം കിട്ടിയതില്‍..!
ആരും എന്നെ ചീത്തപറയില്ലെങ്കില്..പറയരുത്.. ഒരു ഉപമ പറയുന്നു..ഡിപ്ലോമക്കാരെക്കൂട്ടാണ് നായന്മാര്..!
കുട്ടികള്‍ക്ക് ഒത്തൊരുമിക്കാന്‍ എന്തിനാണ് സണ്‍ഡേ സ്കൂളുകൾ? സാധാരണ സ്കൂളുകൾ പോരേ..? സൺഡേ സ്കൂളുകളിലും മദ്രസകളിലുമൊന്നും മതപഠനമല്ലാതെ സാമൂഹ്യനിർമ്മിതിയെ ഗുണകരമായി ബാധിക്കുന്ന ഒന്നും സംഭവിക്കുന്നില്ലല്ലോ.(വർഷങ്ങൾക്ക് മുൻപ് ഞാനൊരു സൺഡേസ്കൂൾ അധ്യാപകനുമായിരുന്നു)
കൂടിച്ചേരലിലൂടെയ്യും കൊടുക്കൽ വാങ്ങലിലൂടെയും സാമൂഹികബന്ധങ്ങൾ വളരണം, പക്ഷെ അത് ഒരു മതത്തിന്റെയോ ജാതിയുടെയോ ലേബലിലാകുമ്പോൾ മറ്റ് സമുദായത്തിലുള്ളവരെ ‘വേറേ കൂട്ടർ’ എന്നൂ പറഞ്ഞ് വേർതിരിക്കുകയേ ഉണ്ടാവൂ. അതു തന്നെയല്ലേ ശരാശരി ക്രിസ്ത്യാനികൾ ചെയ്യുന്നതും.
നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്ന മതപരതയ്ക്കും ജാതിചിന്തയ്ക്കും വളം വെക്കുന്ന മറ്റൊരു പോസ്റ്റ്.
:-)
കഷ്ടം എന്ന് മാത്രം ഈ പോസ്റ്റിനെ കുറിച്ചു പറയുന്നു. വളരെ അപക്വമായ ചിന്താഗതികള്‍!
കമന്റിയവര്‍ക്കെല്ലാം നന്ദി.
ശ്രീവല്ലഭന്ജീ, ‘അപക്വമായ ചിന്താഗതികള്‍’ എന്നുപറഞ്ഞത് എന്തിനേപ്പറ്റിയാണെന്ന് മനസിലായില്ല.
ഇവിടെ ഞാന്‍ മറ്റു സമുദായങ്ങളുടെ രീതികളെ എതിര്‍ത്തൊന്നും പറഞ്ഞില്ല.അവര്‍ അന്യസമുദായങ്ങളെ സഹായിക്കുന്നില്ലെന്നും അര്‍ഥമില്ല. അവരുടെ പരസ്പര സഹകരണവും സഹായവും ഹിന്ദുക്കളും മാതൃകയായെടുക്കണം എന്നാണെന്റെ അഭിപ്രായം.
സ്വജാതിക്കാരുമായി അടുപ്പം, ആത്മബന്ധം. തുടര്‍ന്ന് അവരുമായി അങ്ങോട്ടും ഇങ്ങോട്ടും സഹായം.
സ്വതന്ത്രമായി ‘മനുഷ്യരു‘മായി അടുപ്പവും ആത്മബന്ധവും ഉണ്ടാക്കുന്നതിന് ഇതു തടസ്സമാണ്. ഒരുപക്ഷെ, ഇന്ന് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന വലീയപ്രശ്നങ്ങളുടെ മൂലകാരണവും ഇതുതന്നെ.
ഹിന്ദുമതത്തിന്റെ അല്ലെങ്കില്‍ ഏത് എത്നിക് മതത്തിന്റെയും ഗുണം സ്വജനപക്ഷപാതം വളര്‍ത്താത്ത രീതിയിലുള്ള ചിട്ടവട്ടങ്ങളാണ്. ഹിന്ദുക്കള്‍ കൃസ്ത്യാനികളെപ്പോലെയല്ല ആവേണ്ടത്. നേരെ മറിച്ചാണ്.
സംഭവം അല്പം പ്രതിലോമകരമാണ്
ഇതു മൂത്ത് പഴുത്താല്‍ ഒന്നാന്തരം വര്‍ഗ്ഗീയതയാണ്
കാര്യം ശരിയാണെങ്കിലും
പക്ഷെ മതം എന്നത് ഭൌതിക വളര്‍ച്ചയ്ക്കുള്ള ഉപാധിയല്ല
മതം മനസമാധനതിനുള്ളതാണ്
ഹിന്ദു വളരെ കുറച്ച് നിബന്ധനകളുള്ള മതമാണ്
സമൂഹ്യനിബന്ധന മനുഷ്യന് മനസസമാധനക്കേടാണ്
പള്ളി വിലക്കുകള്‍ എന്ന് കേട്ടിട്ടില്ലെ
ഫത്വ?
പിന്നെ പണ്ടെ അചായന്മാരോട് നായന്മാര്ക്കൊരു അസ്സൂയ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്....
ആഹ്
ഹിന്ദു നായര്‍ക്കൊരു കൂട്ടുകുടുംബ വ്യവസഥ ഉണ്ടായിരുന്നു....
അതിനീ ബന്ധങ്ങളുടേ പോസിറ്റിവ് ഉപയോഗപെടുത്തലും...
അത് പൊളിഞ്ഞു
അതിന്റെ ഷോക്കില്‍ നിന്നും കരകയറിട്ടില്ല ആ സമുദായം...
അച്ചികോന്ദത്വം ഒരു തെറ്റല്ല....
ഇത്ര ലളിതവല്‍ക്കരിച്ചു പറഞ്ഞല്ലോ അനൂപ്.
സംഘം ചേരാനും ആശയങ്ങള്‍ പങ്കുവക്കാനും എന്തെതു വേദികളുണ്ടു നാട്ടില്‍ !!
പള്ളിയെ കണ്ടു പഠിക്കണം പോലും!!
പരസ്പരബന്ധം വളര്‍ത്താനുള്ള പാഠങ്ങള്‍ ഏതു മതത്തില്‍ നിന്നായാലും ഉള്ക്കൊള്ളണമെന്നുള്ള ആശയമാണു് ഈ ലേഖനത്തില്‍ നിന്നും എനിക്ക് മനസ്സിലായത്. ഹിന്ദു മതത്തിലെ ദുസ്വാതന്ത്ര്യം തന്നെയാണ് അതിന് തടസ്സമെന്നും തോന്നി.
ഈ ലേഖനത്തില്‍ ജാതിസ്പര്ദ്ദയോ പകയോ എനിക്ക് കാണാനാകുമായിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷേ പ്രതികരിക്കുകയില്ലായിരുന്നു.
ഇവിടെ വന്ന ചില പ്രതികരണങ്ങള്‍ കണ്ട് വീണ്ടും ഒന്നു കൂടി വായിച്ചു നോക്കി.
ഇല്ല.സമൂഹ നമയ്ക്ക് നല്ലതെന്നുള്ളത് ഏതു മതത്തിലേതായാലും ഉള്‍ക്കൊള്ളണമെന്നു തന്നെ കരുതുന്നു....
നന്ദി വേണു. ഞാനുദ്ദേശിച്ചത് താങ്കള്‍ മനസിലാക്കിയതിന്.
മാഷെ ,
താങ്കള്‍ ഉദ്ദേശിച്ചത് അതേ പോലെ മനസിലായി..വേണുവിനോട് യോജിക്കുന്നു.ഇതില്‍ തെറ്റായി ഒന്നും എനിക്കും കാണാന്‍ ആകുന്നില്ല.പിന്നെ ചിലരുടെ കമന്റുകള്‍ അതു കാര്യമാക്കണ്ട.മതം എന്നു കേട്ടാല്‍ എതിര്‍ക്കാന്‍ മാത്രമേ അവര്‍ക്കറിയൂ.
നായര്‍ക്ക് നായരെ മാത്രം സഹായിക്കാന്‍, നസ്രാണിക്ക് നസ്രാണിയെ മാത്രം സഹായിക്കാന്‍ വേണ്ടി മാത്രമല്ലാലോ നമ്മള് എല്ലാം ഒരു സമൂഹത്തില്‍ ജീവിക്കുന്നത്? തന്നാല്‍ ആവുന്ന സഹായം ഓരോരുത്തരും ചെയ്താല്‍ തന്നെ നില മെച്ചപ്പെടും. പക്ഷെ മലയാളികളുടെ പൊതുവെ ഉള്ള പരിപാടി എന്തെന്നാല്‍, പാലം കടക്കുന്ന വരെ നാരായണ അതിന് ശേഷം പിന്നെ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍. ഇങ്ങനെ ഒരെണ്ണതിന്നേ സഹായിച്ചതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല.
തികച്ചും പ്രതിലോമകരമായ ചിന്തകള്‍ അങ്ങിനെയല്ല്ല എന്നു തോന്നുന്ന രീതിയില്‍ അവതരിപ്പിച്ഛിരിക്കുന്നു.അഭിനന്ദനങ്ങള്‍ !
മതത്തിന്റെയുംജാതിയുടെയും കെട്ടുപാടുകളില്ല്ലാതെ മനുഷ്യനെ സ്നേഹി ക്കാന്‍ പറ്റില്ലേ അനൂപേ?
ഒരു നായര്‍ അയാളുടെ മകനോട്” നീ ആ വര്‍ക്കി മാപ്ലയുടെ മോനെ കണ്ട് പഠിക്കു- അവനു സ്വന്തം കാലില്‍ നില്‍ക്കാനറിയാം,” എന്നു പറഞ്ഞാല്‍ അവിടെ എന്തായിരിക്കും നമ്മള് ശ്രദ്ധിക്കുക, മതമോ അതോ പിതാവിന്റെ മകന് നന്നാവാനുള്ള ഉപദേശമോ?
ക്രിസ്ത്യാനികളും, മുസ്ലീമുകളും, അച്ചടക്കത്തോടെ ജീവിക്കാന്‍ അവരെ പള്ളിയും, അവരുറ്റെ പുരോഹിതരും പഠിപ്പിക്കുന്നു. എന്തുകൊണ്ട് ഹിന്ദുക്കള്‍ക്കു അവരെ പിന്തുടന്നു ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവന്നുകൂടാ? മതപരമായി സഘടിക്കാനല്ല - മറിച്ചു ക്രൂത്യനിഷ്ഠ്, ദൈവവിശ്വാസം, കുടുമ്പസ്നേഹം, ആതുരസേവനം, ഈ കാര്യങ്ങള്‍ ക്രുസ്ത്യാനികളെ തന്നെ കണ്ട് പഠിക്കണം. വ്യാപാരപ്രാവീണ്യം, പ്രതിബദ്ധത, സുഹ്രുത് സ്നേഹം ഇവ ഏറ്റവും കൂടുതല്‍ കാണുന്നതു മുസ്ലീങ്ങളിലാണു. അതും കോപ്പിഅടിക്കാന് പറ്റിയ സവിശേഷത ആണു. ഇതിന്റെ അര്‍ത്ഥം ഹിന്ദുക്കളില്‍ ഇതില്ല എന്നോ, ക്രിസ്ത്യാനികളും മുസ്ലീംങ്ങളും എല്ലാവരും എല്ലാം തികഞ്ഞവരും ആണന്നോ അല്ല.ഭൂരിഭാഗവും അങ്ങനെ എന്നേ ഉദ്ദേശിച്ചുള്ളു.
നല്ലകാര്യങ്ങള്‍ ചെയ്യാന്‍ മതത്തിന്റെ ലേബല്‍ ഒരിക്കലും ആവശ്യമില്ല. എന്നാല്‍ ആരു നല്ലതു പറഞ്ഞാലും ചെല്യ്താലും അതു നല്ലതു എന്നു അംഗീകരിക്കാന്‍ ഉള്ള സന്മനസ്സ് ഉള്ള സമൂഹത്തെ വളര്‍ത്തികൊണ്ടു വരാനാണു ഇനിയെങ്കിലും, സമൂഹത്തില്‍ അല്പമെങ്കിലും ചലനം സ്രുഷ്ടിക്കാന് തക്ക കഴിവുള്ള സന്മനസ്സുക്കള്‍ ശ്രദ്ധിക്കേണ്ടതു എന്നാണു എനിക്കു തോന്നുന്നതു.
മതഭ്രാന്ത് എതിര്ക്കപെടേണ്ടതു തന്നെ! എന്നാല്‍ മത തത്വങ്ങളില്‍ അടങ്ങിയിട്ടുള്ള നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ മതത്തിന്റെ ലേബല്‍ ഇല്ലാതെ തന്നെ പകര്ത്താവുന്നതേ ഉള്ളു.
ഹിന്ദുക്കള്‍ക്കു ഏതെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ചേ ജീവിക്കാവൂ എന്നു നിര്‍ബ്ബന്ധമില്ല.അതിനാലാണു അവരില്‍ ഭൂരിഭാഗവും ചൂഷണത്തിനും, പിടിപ്പുകേടിനും ഇടയായി തീരുന്നതു. ഉത്തമനായ ഒരു ഗുരു സ്ഥാനീയന്റെ ഉപദേശം ജീവിതത്തില്‍ വരുന്ന തെറ്റുകളെ തിരുത്തുവാന്‍ സഹായിക്കും. മിക്കവാറും പള്ളീലച്ചന്മാര് ആ കടമ നിര്‍വഹിക്കുന്നുണ്ട്.
തീര്‍ച്ചയായും, പഠിക്കാനും, ജീവിതത്തില്‍ പകര്‍ത്താനും പറ്റിയ ധാരാളം നല്ല കാര്യങ്ങള്‍ ക്രിസ്ത്യന്‍ മുസ്ല്ലിം സമുദായങ്ങളിലുണ്ട്!
ഇനിയെങ്കിലും ആഡ്യത്വവും പൊങ്ങച്ചവും ആരംഭശൂരത്വവും കളഞ്ഞ് നായന്മാരും നമ്പൂരിമാരുമെല്ലാം മറ്റുള്ളവരെ കണ്ടു പഠിച്ചു ജീവിച്ചാല്‍ അവരുടെ അടുത്ത തലമുറ അവരെ വെറുപ്പോടെ ഒര്ക്കാന് ഇടവരില്ല.
പരസ്പരം സ്നേഹിക്കുന്നതും സഹായിക്കുന്നതും സമുദായം നോക്കിയാണോ? കഷ്ടം!
ഞെരിപ്പന്‍ പോസ്റ്റ്! ഈ ആശയം മനസിലിട്ട് ശ്വാസം മുട്ടിക്കഴിയുന്നവര് വേറെയുമുണ്ടെന്നറിയുന്നതും നല്ലത്. ആലീസനിയത്തിമാരെ അമേരിക്കകയില്‍ കൊണ്ടുപോയതും മതവുമായെന്തു ബന്ധം? വേറൊരുത്തിക്കതു തോന്നുന്നില്ലെങ്കില്‍ വളര്‍ത്തുഗുണം അല്ലാതെന്തു. (അച്ചിവീട്ടില്‍ പൊറുതികൊണ്ട് സഹോദര-ജാതി സ്നേഹം കുറയുമോ! അവിടെ അച്ചിയുടെ സഹോദര-ജാതി സ്നേഹം സംരക്ഷിക്കപ്പെടുന്നില്ലേ? എന്തൊരു വിശദീകരണം! ഇത്രയും ‘കുഞ്ഞു’ മനസുകളോ ദൈവമേ) നായരാണോ ഹിന്ദുവാണോ ക്രിസ്ത്യാനിയെക്കണ്ടു പഠിക്കേണ്ടതെന്നു അനൂപിനു സംശയമുണ്ടെന്നു തോന്നുന്നു. ഇത്ര കഷ്ടപ്പെട്ടു നായരായിക്കഴിയണമോയെന്നു ചിന്തിക്കൂ! നായന്മാരുടെ ഇടയില്‍ വിവാഹം, മരണം ഒന്നുമില്ലെന്നറിഞ്ഞതില് സങ്കടമുണ്ട്.
ബ്ലോഗിന്റെ പേരുകണ്ടപ്പോള്‍ പതനംതിട്ട ജില്ലയിലെ തിരുവല്ല എന്നാണു കരുതിയിരുന്നതു. പോസ്റ്റുകള്‍ കണ്ടപ്പോള്‍ സംശയം, ഇതേതു തിരുവല്ലയാ? എന്തിന്റെയും മോശമായ വശങ്ങളെ അനുകരിക്കുന്നവരാണു നമ്മള് എന്ന സത്യം താങ്കളും വിളിച്ചു പറയുന്നു. സ്വജാതിയിലേക്കു മാത്രമൊഴുകുന്ന സ്നേഹം കൂവിയിരുത്തേണ്ട ഒരു സ്വഭാവ വൈകൃതമാണ്. ആ വൈകൃതം ഹിന്ദുവിനോ നായര്‍ക്കോ ഇല്ല എന്ന കണ്ടുപിടുത്തം മഹത്തരം. ചിലതുകൂടി നിങ്ങള്‍ കണ്ടുപഠിക്കണം, 10 കോടിയുടെ വാര്‍ഷിക ബജറ്റില്‍ 3 കോടി ഗുജറാത്ത് ഭൂകമ്പദുരിതാശ്വാസത്തിനു അന്ന് മാര്‍ത്തോമ്മാ സഭ നീക്കി വച്ചിരുന്നു. കച്ചില്‍ എത്ര മാര്ത്തോമ്മാക്കാരുണ്ടെന്നു ഊഹിക്കാമല്ലോ. തൊട്ടടുത്ത് പെരുന്നയില്‍ 100 കോടിയടുത്ത ബജറ്റ് വരുമ്പോള്‍ എന്താണ് കണ്ടു പഠിച്ചതെന്നു കണ്ടു പിടിച്ചാലും.
എല്ലാ ജാതിമതസ്ഥരും തങ്ങളുടെ വര്‍ഗ്ഗമാണു ഏറ്റവും മൂത്തതു് എന്നു പറയുന്നതിനോടൊപ്പം പറയുന്ന രണ്ടു കാര്യങ്ങളുണ്ടു്.
ഒന്നു്, മറ്റു വര്‍ഗ്ഗത്തിലുള്ളവര്‍ വളരെ “സാമര്‍ത്ഥ്യം” ഉള്ളവരാണെന്നതു്. ഇടിച്ചുകയറി കാര്യം നേടാന്‍ ത്രാണിയുള്ളവര്‍. കാര്യം കാണാന്‍ കഴുതയുടെ കാലും പിടിക്കുന്നവര്‍. സ്വാര്‍ത്ഥമതികള്‍.
രണ്ടു്, മറ്റു വര്‍ഗ്ഗക്കാര്‍ അര്‍ഹതയില്ലാത്ത ബന്ധുക്കളെ സഹായിച്ചു് അവരെ നല്ല നിലയിലെത്തിക്കുന്നു. നമ്മുടെ വര്‍ഗ്ഗത്തിനു് അങ്ങനെയൊരു സ്വഭാവമില്ല.
അവനവന് നന്നാകാത്തതിനും മറ്റുള്ളവര്‍ നന്നാകുന്നതിനും ഇങ്ങനെ മുട്ടാപ്പോക്കുകള്‍ പറയുന്നതു് എല്ലാ ജാതികളുടെയും സ്വഭാവമാണു്. ഇവിടെ തന്നെ നന്നാക്കാന്‍ ആരും വരാത്തതിന്റെ കണ്ണുകടിയാണു്. ഹിന്ദുക്കള്‍ ആരും സഹോദരങ്ങളെ സഹായിക്കാത്തവരാണോ?
അനൂപും ഇവിടെ അനുകൂലിച്ചു കമന്റു ചെയ്തവരും നായന്മാര് ആയതു കൊണ്ടു് (അല്ലാത്തവര്‍ അതിനെ ഹിന്ദുക്കള്‍ എന്നു സാമാന്യവല്ക്കരിച്ചിട്ടുണ്ടാവും) ഇങ്ങനെ പറഞ്ഞു. അയല്‍വക്കത്തെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത മത്തായിച്ചേട്ടന്റെ വീട്ടിലെ സംഭാഷണം ഒന്നു് ഒളിഞ്ഞു കേട്ടു നോക്കൂ. നായന്മാരെപ്പറ്റി അവരും ഇതു തന്നെ പറയുന്നുണ്ടാവും.
മനുഷ്യനു കഴിവു് ജാതിയുടെ അടിസ്ഥാനത്തിലുള്ളതാണു് എന്ന പഴയ വിശ്വാസത്തിന്റെ ഒരു പുതിയ വകഭേദം. കഷ്ടം!
കച്ചില്‍ 10 കൊല്ലം കഴിയുമ്പോള്‍ എത്ര മാര്ത്തൊമാകാരുണ്ടെന്ന് നോക്കിയാ മതി. 3 കോടി വെറുതെ കളയാന്‍ സഭയ്ക്കെന്നാ ?
നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനായി പരിശ്രമിക്കണം. ആരോഗ്യകരമായ റിലേഷന്‍ഷിപ്പിലൂടെ മാത്രമേ നമുക്ക് സ്വയം മെച്ചപ്പെടാനും മറ്റുള്ളവരെ സഹായിക്കാനും കഴിയൂ. അല്ലാതെ ഒന്നും ചെയ്യാതെയിരുന്നാല്‍ സ്വന്തം സഹോദരനേപ്പോലും പിന്നീട് കണ്ടാലറിഞ്ഞില്ലെന്നുവരും.
ഇതുഞാൻ കടമെടുത്ത് കമന്റുന്നു.
ജീവിതത്തിന്റെ ചില കാര്യങ്ങളിൽ നായന്മാർ (നായന്മാർ എന്നത് പൊതുവെ എടുത്താൽ മതി) ക്രിസ്ത്യാനികളെ കണ്ടു പഠിക്കണം എന്നു പറഞ്ഞപ്പോൾ ചിലർക്ക് പൊള്ളുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. അദ്ദേഹം ക്രിസ്ത്യാനികളെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ അവരെ കണ്ടു പഠിച്ചിട്ടാണെങ്കിലും ഹിന്ദുക്കൾ നന്നാകുമല്ലോ എന്നുള്ള ഒരാശങ്കയാണ് അത്തരം കമന്റിന്റെ ഹേതു എന്നു മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടതില്ല. ഞങ്ങളുടെ നാട്ടിൽ കച്ചവടം ചെയ്യുന്നെങ്കിൽ ക്രിസ്ത്യാനികളെ കണ്ടു പഠിക്കാൻ പറയുന്നത് ഒരു നാട്ടു നടപ്പാണ്. രണ്ടു കച്ചവട പരിശീലനം ഒരു കഥയായി പറയാം. (1) അപ്പൻ മകനോടു പറഞ്ഞു, പുരയുടെ മുകളിൽ കയറാൻ. മകൻ കയറി. അതിനുശേഷം അപ്പൻ പറഞ്ഞു, താഴേയ്ക്കു ചാടിക്കോളാൻ. അപ്പൻ താഴെ കാത്തോളാം എന്നും പറഞ്ഞു. മോൻ ചാടിയപ്പോൾ, അപ്പൻ മാറി നിന്നു. മോന്റെ കാൽ ഉളുക്കി. അപ്പൻ കാക്കാം എന്നു പറഞ്ഞതുകൊണ്ടാല്ലേ ഞാൻ ചാടിയത്, എന്നു മോൻ. അപ്പോൾ അപ്പൻ പറഞ്ഞു, ഇതാണ് കച്ചവടത്തിന്റെ ആദ്യ പാഠം. “അപ്പനേം വിശ്വസിക്കരുത്.“
(2) ഞങ്ങളുടെ അങ്ങാടിയുടെ ഇരുവശത്തും ക്രിസ്ത്യൻ വീടുകളാണ്. സ്കൂൾ വിട്ടു വന്നാൽ എന്റെ ഒപ്പം പഠിച്ചിരുന്ന അവിടത്തെ കുട്ടികൾ അവരുടെ ഉമ്മറത്ത്, മിഠായി, പുളിങ്കുരു വറുത്തത്, കപ്പലണ്ടി വറുത്തത്, ശീമപ്പുളി, കുട്ടിസഞ്ചി, കടലാസുകൊണ്ടുണ്ടാക്കിയ കുട തുടങ്ങിയവ വിൽക്കാൻ വെച്ചിരിക്കും. വൈകുന്നേരം കച്ചവടം കഴിഞ്ഞാൽ അതിന്റെ വരവും ചിലവും ലാഭവും അപ്പനെ അറിയിക്കണം. അത് ചെറുപ്പത്തിൽ കൊടുത്തിരുന്ന കച്ചവടത്തിന്റെ ബാലപാഠങ്ങളായിരുന്നു. ഇതൊക്കെത്തന്നെയല്ലെ അനൂപ് സൂചിപ്പിച്ചിട്ടുണ്ടായിരുന്നത്.
അവരെ കണ്ടു പഠിക്കണം എന്ന്.
ഹിന്ദുക്കൾ സംഘടിക്കുന്നതും നന്നാവുന്നതും അസഹിഷ്ണുതയോടെ വീക്ഷിക്കുന്നവർക്ക് ഇതിൽ മതത്തിനെ ചേക്കാം.
ഹ ഹ. ഞാന്‍ നേരത്തേ കമന്റിടാതിരുന്നത് ഭാഗ്യായി. :-)
:)
എല്ലാ മതത്തിലെയും നല്ലത് മാത്രം സ്വീകരിക്കുക ,അല്ലാത്തത് വിട്ടു കളയുക .ഞാന്‍ ഒരു മാര്ത്തോമക്കാരന് അച്ചയനാണ് .എല്ലാ വിഭാഗങ്ങളിലും നല്ല ആളുകളും ,ചീത്ത ആളുകളും ഉണ്ട് .അനൂപ് പറഞ്ഞ ഒരു കാര്യം മാത്രം ഞാന്‍ പറയാം .എന്നെ സംബന്ധിച്ച് ഞാന്‍ പള്ളിയില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനും കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ എല്ലാവരെയും ഒന്ന് കാണാനും അവരുടെ വിവരങ്ങള്‍ അറിയാനും കൂടിയാണ് .അതൊരു നല്ല കാര്യമായെ ഞാന്‍ കാണുന്നുള്ളൂ .ആലിസിന്റെ അനിയത്തിയെയും മറ്റും കൊണ്ടുപോയ സംഭവം :) അതിപ്പോള്‍ ആര്‍ക്കും മനസുണ്ടെങ്കില്‍ ചെയ്യാവുന്ന കാര്യമല്ലേ ?
ഇതില്‍ മത സ്പര്‍ധ വളര്‍ത്തുന്ന കാര്യങ്ങള്‍ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല .ഇപ്പോള്‍ മാര്‍ത്തോമ സഭ വലിയ തിരുമേനിയുടെ ആഗ്രഹ പ്രകാരം നവതി പ്രൊജക്റ്റ് തുടങ്ങിയിട്ടുണ്ട് .വീടുകള്‍ വെച്ച് കൊടുക്കാന്‍ .അതിന്റെ ഉല്‍ഘാടനം നടത്തിയത് അദ്വാനിജി ആയിരുന്നു .
അനോണിയോട് .മാര്‍ത്തോമ സഭ അങ്ങനെ ചെയ്യുന്നത് അവിടെ മാര്ത്തോമക്കാര് ഉണ്ടാകാന്‍ വേണ്ടിയല്ല .അങ്ങനെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി നിലനില്‍ക്കുന്ന ഒരു സഭ ആണ് മാര്‍ത്തോമ്മാ സഭയെങ്കില്‍ കേരളത്തില്‍ ഉണ്ടായ ഒരു ചെറിയ സഭ ഇങ്ങനെ ലോകം മൊത്തം പടരുകയില്ലായിരുന്നു .
ഇനി എന്റെ രണ്ടു ചെറിയ ഉദാഹരണം കൂടി പറയാം .
കാപ്പില്‍ മാര്‍ത്തോമ്മാ പള്ളിയില്‍ ഒരു വര്‍ഷം മുന്‍പ് വരെ ഇരുന്ന റോയ് അച്ഛന് .ചെറുപ്പക്കാരന് .രോഗിയാണ് .മരിച്ചു പോകും എന്ന് എല്ലാവരും പറഞ്ഞതാണ് .പക്ഷേ ആ നാട്ടിലെ ഞാന്‍ പറയാം ഹിന്ദുക്കളുടെ തന്നെ പ്രാര്‍ത്ഥന കാരണം ( കാരണം അത്രയധികം എല്ലാവരെയും ആ അച്ഛന് സഹായിക്കും ) അച്ഛന് ഇപ്പോഴും ജീവിച്ചിരിക്കുന്നു .ആരോടും അച്ഛന് ഇന്ന് വരെ പറഞ്ഞിട്ടില്ല ,നിങ്ങള്‍ മര്തോമ്മയില് ചേരണം എന്ന് .അച്ഛന് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് പോലും മറ്റുള്ളവരെ സഹായിക്കാന്‍ അച്ഛന് കൊടുക്കും .
ഇനി ഞാന്‍ .എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു അമ്മയാണ് തുംബിളില് ഷേത്രത്തിലെ ഒരു വാല്യക്കാരി അമ്മ .ഏതു സമയത്ത് ഞാന്‍ നാട്ടില്‍ ചെന്നാലും ഒന്നുകില്‍ അവര്‍ എന്റെ വീട്ടില്‍ വരും അല്ലെങ്കില്‍ ഞാന്‍ അവരെ തേടിപ്പോകും .ഞാന്‍ മിക്കാപ്പോഴും നാട്ടില്‍ പൈസ അയക്കുന്ന സമയത്ത് അവര്‍ക്ക് കൊടുക്കാനും മറ്റുള്ള ചിലരെ സഹായിക്കാനും പൈസ അയച്ചു കൊടുക്കാറുണ്ട് .ഇതൊന്നും അവരെ ഹിന്ദുക്കള്‍ ആക്കാന്‍ വേണ്ടിയല്ല .മറിച്ച് മരിക്കാത്ത അല്പം മനുഷ്വത്വം ബാക്കി നില്ക്കുന്നതുകൊണ്ട് .
ഇതിനും മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമേ അല്ല ഇതു എന്ന് വിശ്വസിക്കുന്നു. എങ്കിലും അനൂപ് ചോദിച്ചത് കൊണ്ടു എന്റെ അഭിപ്രായം എഴുതുന്നു. വാദിച്ചു ജയിക്കാനല്ല. പല അപക്വമായ generaliazations ഇതില്‍ വന്നിട്ടുണ്ട്.
1. ക്രിസ്ത്യാനികള്‍ എല്ലാവരും സ്വന്തം വീട്ടുകാരെ സഹായിക്കുന്നു; പക്ഷെ 'നായന്മാര്' തരം കിട്ടുമെങ്കില്‍ പരസ്പരം പാരവയ്ക്കാനായി ശ്രമിക്കുന്നു. വളരെ തെറ്റ്.
ഞാനും അനൂപിന്റെ നാട്ടുകാരന് തന്നെയാ. എന്റെ ഗ്രാമത്തില്‍ കൂടുതലും നായന്മാര് മാത്രം! അവിടെ എനിക്കറിയാവുന്ന നായന്മാരുടെ വീടുകളില്‍ മിക്കതിലും വളരെ പ്രായമായ അച്ഛനും അമ്മയും (ചിലയിടത്ത് അച്ഛനോ അമ്മയോ ഒറ്റയ്ക്കും) മാത്രമെ താമസം ഉള്ളു. ബാക്കിയുള്ളവര്‍ എല്ലാം ഒന്നുകില്‍ ഗള്‍ഫില്‍, അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍.
2. "സനാതനധര്‍മ്മത്തിന് സെമിറ്റിക്ക് മതങ്ങളേപ്പോലെ കര്‍ശനമായ ചട്ടക്കൂടുകളൊന്നുമില്ലാത്തതിന്റെ സ്വാതന്ത്രം ആവോളം ചൂഷണം ചെയ്യുകയാണവര്‍. പള്ളിയിലെത്താത്ത വിശ്വാസിയെത്തേടി അച്ചന് വീട്ടിലെത്തുമെങ്കില്‍, ഇവിടെ വര്‍ഷങ്ങളായി അമ്പലം കാണാറില്ലാത്തവരേറെയുണ്ട്. "
"ബ്ലോഗ് വായിച്ചുമാത്രം വിശാലനോടും കുറുമാനോടും അരവിന്ദനോടും കൊച്ചുത്രേസ്യയോടുമൊക്കെ നമുക്കൊരടുപ്പം തോന്നുന്നുണ്ടെങ്കില്‍, എല്ലാ ആഴ്ചയും തമ്മില്‍ കാണുന്നവര്‍ക്ക് ആത്മബന്ധം തോന്നിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ."
സാമുദായിക സംഘടനകളോട് യാതൊരു താത്പര്യവുമില്ല. ചൂഷണങ്ങള്‍ അനുഭവിക്കുന്ന സമൂഹങ്ങള്‍ സംഘടിക്കേണ്ടത് ആവശ്യവുമാണ്. അത് മതത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നു കൊണ്ടാകരുത് എന്നും ചിന്തിക്കുന്നു. പക്ഷെ ഇവിടെ പറയാന്‍ ശ്രമിക്കുന്നത് ഹിന്ദുമതത്തില്‍ (നായര്‍ മതം എന്ന് പറയാന്‍ ശ്രമിക്കുന്നത് പോലെ തോന്നി) വേലിക്കെട്ടുകള്‍ ഇല്ലാത്തതിനാല്‍ എന്തോ വലിയ പ്രശ്നം എന്നാണ്. അതിന് എന്താണ് പ്രതിവിധി? ഹിന്ദു മതത്തിലും ഇടയ ലേഖനവും ഫത്വയും പുറപ്പെടുവിക്കാന്‍ ആളില്ലെന്നാണോ അനൂപിന്റെ പരാതി? നായന്മാരുടെ കാര്യത്തില്‍ കരയോഗങ്ങളില്‍ ഊരുവിലക്കും മറ്റും ഇപ്പോഴും തുടരുന്നുണ്ട്. ആരും വകവയ്ക്കാറില്ല എന്ന് മാത്രം.
ക്രിസ്ത്യാനികള്‍ പള്ളിയില്‍ പോയാല്‍ എല്ലാവരേം കാണാന്‍ പറ്റും എന്നുള്ളത് പോലെ തന്നെ അമ്പലങ്ങളില്‍ പോകുന്നവരും ധാരാളം ഉണ്ട്. സ്ഥിരം കാണുന്ന സ്വന്തം അയല്പക്കം കാരന്റെ (സ്വന്തം സഹോദരനും, ബന്ധുക്കളും ഒക്കെതന്നെ ആയിരിക്കും അയല്പക്കത്ത്) അതിരു മാന്തിക്കഴിഞ്ഞ് നേരെ അമ്പലത്തില്‍/പള്ളിയില്‍ പോയാല്‍, അല്ലെങ്കില്‍ കരയോഗത്തില്‍ പോയാല്‍ മറ്റു 'നായന്മാരെ സഹായിക്കാം' എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല.
മനുഷ്യര്‍ സംവദിക്കണം എന്നതില്‍ കാര്യം ഉണ്ടെങ്കിലും അതെല്ലാം മതം/ ജാതി പരമായ് വേണം എന്ന് പറയുന്നതാണ് അപക്വം എന്ന് ഞാന്‍ ഉദ്ദേശിച്ചത്. സ്വന്തം അയല്‍ക്കൂട്ടങ്ങളില്‍ എന്തുകൊണ്ട് ഇതു സാധിക്കുന്നില്ല? കേരളത്തില്‍ അങ്ങോളം ഇങ്ങോളം അയല്‍ക്കൂട്ടങ്ങള്‍ ഉണ്ട്. ചിലതില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ജാതിമത ഭേദം ഒന്നും കൂടാതെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പലര്‍ക്കും കഴിയുന്നതും കണ്ടു. അങ്ങിനെയുള്ള അനുഭവങ്ങള്‍ ആരെങ്കിലും പങ്കു വച്ചാല്‍ ഉപകാരം ആയിരുന്നു. അതായിരിക്കും കുറച്ചു കൂടി നല്ല ചര്‍ച്ച.
എല്ലാവര്ക്കും നന്ദി.
സ്വന്തം ജാതിയെതന്നെ വിമര്‍ശിച്ചാല്‍ കുറ്റമില്ലാത്തതുകൊണ്ടാണ് നായരെക്കുറിച്ച് പറയുന്നത്. മറ്റു ജാതികളെ പറയാന്‍ പേടിയുണ്ട് :) ലേഖനത്തില്‍ ഉദ്ദേശിക്കുന്നത് പൊതുവേ ഹിന്ദുക്കളെത്തന്നെ.
ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തുന്നത് പരസ്പര സഹായത്തിന് നല്ലതാണ് എന്നെല്ലാവരും സമ്മതിക്കുന്നുണ്ട്. അതിനുള്ള വേദി ജാതീയമായ കൂട്ടുകെട്ടുകളാവണോ എന്നതാണ് വിഷയം.
മറ്റാര്‍ക്കും ഉപദ്രവമില്ലെങ്കില്‍ ജാതീയമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ല.‘വിശ്വാസം’ എന്ന
ഫാക്ടറുള്ളതിനാല് സാമൂഹിക സംഘടനകളെ അപേക്ഷിച്ച് മത/ജാതി ഗ്രൂപ്പുകള്‍ക്ക്
അനുയായികളെ കിട്ടാനെളുപ്പമാണല്ലോ. അല്ലെങ്കില്‍ സിപിഎം പോലെ ഒരു തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കൂട്ടമാകണം. ജാതി/മത അടിസ്ഥാനമില്ലാതെ തന്നെ പരസഹായം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ടല്ലൊ. പക്ഷേ സഹായമൊക്കെ പാര്‍ട്ടിക്കാര്‍ക്കേ ചെയ്യൂ എന്നതാണ് അവരുടേയും കുഴപ്പം.
ഹിന്ദുമതത്തില്‍ വേലിക്കെട്ടുകള്‍ ഇല്ല. ഉണ്ടാവാനും പാടില്ല. അത് വേണമെന്നൊരു അര്‍ഥം ഞാനുദ്ദേശിച്ചിട്ടില്ല.
ഒമാനിലെ പ്രസിദ്ധമായ പബ്ലിഷിങ്ങ് ഗ്രൂപ്പില്‍ ജോലിനോക്കുന്ന സുഹൃത്ത് അവിടെ ഗ്രാഫിക്സ് ഡിസൈനറായി ഒരാളെ ആവശ്യമുണ്ടെന്ന് എന്നെ അറിയിച്ചു. ഒന്നാന്തരം ശമ്പളവും
മറ്റാനുകൂല്യങ്ങളുമൊക്കെ കിട്ടുന്ന ജോലിക്കായി ഞാനും ആളെ തിരഞ്ഞു. കിട്ടിയില്ല.
രണ്ട് മാസത്തിനു ശേഷം വളരെയടുത്തൊരു ബന്ധുവിന്റെ വീട്ടില്‍ പോയപ്പോഴാണ്
അദ്ദേഹത്തിന്റെ മകന് ഈ വിഷയത്തില്‍ ബിരുദവും കഴിഞ്ഞ് ടെക്നോപാര്‍ക്കില്‍ ജോലി
ചെയ്യുന്ന കാര്യമറിഞ്ഞത്. അപ്പോഴെക്കും ഒമാനില്‍ വേറെ ആളെ ഏടുത്തിരുന്നു.
ഒരു പക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന സഹായം മിസ്സായിപ്പോയി. ഞങ്ങള്‍ തമ്മിലറിയാത്തതിന്റെ കുഴപ്പമായിരുന്നു അത്.
മറ്റുള്ളവര്‍ക്ക് നല്ല ഗുണങ്ങളുണ്ടെങ്കില്‍ അതു കണ്ടുപഠിക്കുന്നതിലെന്താ തെറ്റ്? മാര്‍ത്തോമാ സഭ നല്ലതു ചെയ്യുന്നുണ്ടെങ്കില്‍ എന്‍എസ്എസും എസ്എന്‍ഡിപിയുമൊക്കെ അത് അനുകരിക്കുകയാണ് വേണ്ടത്. തലപ്പത്ത് കുറെ ഈനാംപേച്ചികളുള്ളതിനാല് എന്‍എസ്എസ് നന്നാവാനൊന്നും പോകുന്നില്ല. :)
അനൂപേ,
1)ക്രിസ്ത്യാനികളും മുസ്ലീംങ്ങളും വിദേശജോലികള്ക്കു വേണ്ടി ശ്രമിച്ചിട്ടൂണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ സ്വന്തക്കാരെയു ബന്ധുക്കാരെയുമൊക്കെ വിദേശത്തേയ്ക്ക് പോകാന്‍ സഹായിച്ചിരിയ്ക്കും. ഹിന്ദുക്കള്‍ പ്രത്യേകിച്ച് നായന്മാര് സര്‍ക്കാര്‍ സര്‍വ്വീസിനെയും പട്ടാളജോലികളെയും ഒക്കെയാണ് ആശ്രയിച്ചത്. സ്വന്തം സഹോദരനെ പട്ടാളത്തില്‍ ചേര്‍ക്കാന്‍ സഹോദരന് വിചാരിച്ചിട്ടൂ കാര്യമില്ലല്ല്ലോ. ആ നിലയ്ക്ക് സഹായിക്കാന്‍ പരിമിതികളുണ്ടായിരുന്നു.
2) വിദേശത്തുനിന്നുള്ള പണം അതു വിദേശത്ത് എത്ര തുശ്ചമാണെങ്കിലും ഇന്ത്യന്‍ കറന്‍സിയിലേയ്ക്ക് കണ്വേര്ട്ടു ചെയ്തു വരുമ്പോള്‍ ഒരു നല്ല തുകയാകും. അപ്പോള്‍ അങ്ങനെയും സഹായിയ്ക്കാന്‍ കഴിയും. ഇന്ത്യയില്‍ ജോലിചെയ്യുന്ന ഒരാളുടെ കാര്യം അങ്ങനെയല്ല്ലല്ലോ.
ഹിന്ദു മതം എന്നൊരു മതം സത്യത്തില്‍ ഉണ്ടോ? അഥവാ ഉണ്ടെങ്കില്‍ തന്നെ അതിന്റെ flexibility ആണ് അതിന്റെ ശക്തി. ഈ flexibility ഇല്ലായിരുന്നെങ്കില്‍, സംഘടിതമായ മതപരിവര്‍ത്തനം ഒരിക്കലും അതിന്റെ ഭാഗമാല്ലയിരുന്ന സാഹചര്യത്തില്‍ എന്നെ അത് തകര്‍ന്നടിഞ്ഞേനെ!
നല്ലത് എവിടെ കണ്ടാലും അതുല്കൊള്ളന് ശ്രമിക്കണം; എന്നാല്‍ മറ്റുള്ളവരെ അനുകരിച്ചു വ്യക്തിത്വം നഷ്ടപ്പെടാന്‍ പാടില്ല. സ്നേഹ/സഹായങ്ങള്‍ ജാതി/മത വേലിക്കെട്ടുകള്ക്കത്തു മാത്രം വളര്‍ന്നു വരാന്‍ മത നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ രൂപഭാവങ്ങളാണ് 'ന്യൂനപക്ഷവകാശം', 'ഭരണഘടന', 'ഇടയലേഖനം', 'നമ്മുടെ കുട്ടികള്‍ നമ്മുടെ സ്കൂളില്‍, 'മതത്തിനുള്ളിലെ ജനസംഖ്യ വര്‍ദ്ധന' തുടങ്ങിയ അട്ടഹാസങ്ങള്‍! പരസ്പര സഹായങ്ങള്‍ ജാതി/മത വിലക്കുകളില്ലാതെ എല്ലാവരിലേക്കും ഒഴുകട്ടെ. 'ലോകാ സമസ്താഃ സുഖിനോ ഭവന്തു' എന്നല്ലേ (അക്ഷരതെട്ടുന്ടെങ്കില് ക്ഷമിക്കുക. സംസ്കൃതത്തില്‍ നിരക്ഷരന്!)
അനൂപ് ഉദ്ദെശിച്ചില്ലെന്കില് കൂടിയും എഴുതി വന്നപ്പോള്‍ പോസ്റ്റ് അല്പാം പ്രതിലോമം ആയിപ്പോയി.
ഇതില്‍ ജാതിപരമായി യാതൊരു ആരോപണങ്ങളും ഞാന്‍ കണ്ടില്ല. ജാതിയടിസ്ഥാനത്തില്‍ കഴിവിനെ പ്രൊഫൈല്‍ ചെയ്യുന്നതായും തോന്നിയില്ല. എന്റെ കുഴപ്പമാകാം.
ഞാന്‍ കണ്ടത് ഇതാണ്.
മതം നല്ല രീതിയില്‍ ജീവിതത്തില്‍ ഉപയോഗിക്കാന്‍ ഹിന്ദുക്കള്‍ കൃസ്ത്യാനികളെ കണ്ടു പഠിക്കുക തന്നെ വേണം. വലിയൊരു ജനറലൈസേഷനാകാമിത്. എങ്കിലും സിഗ്നിഫിക്കന്‍സ് ഉണ്ടെന്ന് തോന്നുന്നു.
കുടുംബത്തില്‍ എല്ലാവരും പ്രാര്‍ത്ഥനാ സമയത്ത് ഒരുമിച്ച് മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നു.
ഇവിടെ കുടുംബബന്ധങ്ങള്‍ ദൃഢപ്പെടുകയാണ്. ചിട്ടയുള്ള ഒരു ചര്യയോടൊപ്പം, മതം പഠിപ്പിക്കുന്ന നല്ല വാല്യുകളും കുട്ടികള്‍ പഠിച്ചെടുക്കും.
ഞായറാഴ്ച എല്ലാവരും പള്ളിയില്‍ പോകുന്നു. ഒരുമിച്ച്. അതും നല്ല ഒരു സോഷ്യലൈസേഷന് ആണ്. നല്ല വര്‍ത്തമാനം പറയുന്നു, പ്രാര്‍ത്ഥിക്കുന്നു, അച്ചന് ഉപദേശിക്കുന്നു, സുഖാന്വേഷണം നടത്തുന്നു..ഇതില്‍ ദൃഢമാക്കപ്പെടുന്നത് ഒരു കമ്യൂണിറ്റി എന്ന നിലയിലെ ബന്ധങ്ങളാണ്.
ഇവിടെ ഈ ആഫ്രിക്കയിലുള്ളവരുടെ കാര്യമെടുത്താല്‍ മതിയല്ലോ..ചിന്നി ചിതറി സ്വന്തം കാര്യം നോക്കി ധാരാളം ഹിന്ദുക്കളുണ്ട്. കൃസ്തീയ വിശ്വാസികള്‍ ഇവിടെ ചെറിയ ഒരു പള്ളി സെറ്റപ്പ് ചെയ്തിരിക്കുന്നു, നാട്ടില്‍ നിന്ന് ഒരച്ചനെ കൊണ്ടു വന്നിട്ടുണ്ട്. ഓണം തൊട്ട് കൃസ്തുമസ് വരെ നന്നായി എല്ലാവരേയും പങ്കെടുപ്പിച്ച് കൊണ്ട് ആഘോഷിക്കുന്നു. ഒരു ചെറിയ ആഫ്രിക്കന്‍ ഗ്രാമം ഏറ്റെടുത്ത് കുടി വെള്ള പദ്ധതി നിര്‍മ്മിക്കുന്നു. ജോലിയില്ലാതെ നടക്കുന്നവന് തൊട്ട്, മക്കെന്‍സിയില്‍ ജോലിയുള്ളവന് വരെ ഈ കുടുസ്സ് പള്ളിയില്‍ ഞായറാഴ്ച പോകുന്നു, ഇടക്ക് ലളിതമായ ലഞ്ച പാര്‍ട്ടികളില്‍ പങ്കടുക്കുന്നു.
ആ ഒരു അടുപ്പവും ഒരുമയും ശരിക്കും കാണാം.
(ഒരു കാര്യം കൂടി പറയട്ടെ, കൃസ്ത്യന്‍സ് എന്നുള്ള വേര്‍തിരിവൊന്നും ഇല്ല കേട്ടോ..ആര്‍ക്ക് വേണമെങ്കിലും പോകാം. വിശ്വാസിയാണോ അല്ലിയോ എന്നൊന്നും ഒരു പ്രശ്നമേയല്ല.)
ജീവിതത്തില്‍ മതത്തിന്റെ നല്ലയുപയോഗം കൃസ്ത്യാനികളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് പഠിക്കമെന്ന് ഞാന്‍ കരുതുന്നു. എക്സെപ്ഷന്‍സ് രണ്ട് ഭാഗത്തും കണ്ടേക്കാം.
:)
ഞാനും ഇളിച്ച് കാട്ടി
ഒരു കാര്യം മനസിലായി. നല്ലതിനായാലും ചീത്തയായാലും ജാതിയെ തൊട്ടുകളിക്കരുത്.
സ്വന്തം കാര്യങ്ങള്‍ക്കെല്ലാം ജാതിയും മതവുമൊക്കെ നോക്കാം. എന്നാലും ജാതിയെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.
ഞാന്‍ ഭാര്യയോട്:
1)“ഛീ, ഇതെന്ത് സംബാറാടീ?
കായമിട്ടില്ലേ, ഉലുവയുടെ മണമില്ല.കായം സ്റ്റോക്കില്ലായിരുന്നോ? പുളിയാണെങ്കി കൂടുതലും. വടക്കേലെ പ്രമീള വക്കണ സാംബാറാ സാംബാര്‍.....ഹൌ, എന്താ സ്വാദ്..”
2)“ഇത് കോഴിക്കറിയാ? മുഴുവന്‍ മല്ലിപ്പോടി. ഉപ്പില്ല.എരിവില്ല. തെക്കേലെ അന്നമ്മ കോഴി അടുപ്പത്ത് കേറ്റിയാ മതി നാട് മുഴുവന്‍ പരക്കും ആ സുഗന്ധം...’
3)“ഈ ചളുക്ക് സാരി വാരിപ്പുതച്ചാണോടി കല്യാണത്തിന്? അറിയില്ലെങ്കി ദേ, ആ ഗ്രേസിടീച്ചര്ക്ക് ശിഷ്യപ്പെട്. എത്ര സുന്ദരമായാ അവര്‍ സാരി ധരിക്കുന്നത്...”
4)“മോള്‍ടെ ഈ നിസ്സാര സംശയം തീര്ക്കാനറിയില്ലെങ്കി പിന്നെന്തിനാടീ നീ ബീയേക്കാരിയെന്ന് പറഞ്ഞ് നടക്കുന്നേ...എന്റെ ഓഫീസിലെ റംല വെറും പ്രീഡിഗ്രിക്കാരിയാ.
ഹൈസ്കൂളീ പഠിക്കണ മക്കള്‍ക്ക് അവളാ ട്യൂഷനെടുക്കുന്നത്. അറിയാമോ?”
----
വായിച്ച് പോയപ്പോള്‍ മനസ്സില്‍ നിന്നുയര്‍ന്ന ചില ചിന്തകള്‍.........
ഹരി ശങ്കരന് കര്‍ത്താവ് പറഞ്ഞതു തന്നെ ശരി. മതം ഭൌതികവളര്ച്ചയ്ക്കുള്ള ഉപാധിയല്ല.
അനൂപിന്റെ പോസ്റ്റ് വായിച്ചിട്ടു കുറേ ദിവസങ്ങളായി. കമന്റുകള്‍ എന്തൊക്കെ എങ്ങനെയൊക്കെ വരും എന്നു നോക്കിയിരിക്കുകയായിരുന്നു! പ്രതീക്ഷതെറ്റിയില്ല!
അനൂപിന്റെ പോസ്റ്റില്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായും ആദ്യവായനയില്‍തന്നെ മനസ്സിലായിരുന്നു. അതില്‍ ജാതീയമായോ, എന്തെങ്കിലും തീവ്രചിന്തകള്‍ പരത്തുന്നതായോ എനിക്കു തോന്നിയില്ല. നല്ല കാര്യങ്ങള്‍, പ്രത്യേകിച്ചും സാമൂഹികമായി എല്ലാവര്ക്കും മാതൃകയാവുന്ന കാര്യങ്ങള്‍ ഏതുമതത്തില്നിന്നായാലും, ഉള്‍ക്കൊള്ളുന്നതില്‍ ഒരു തെറ്റും ഇല്ല. നല്ല്ലൊരു ആര്‍ട്ടിക്കിള്‍! അഭിനന്ദനങ്ങള്‍!
പാവം അനൂപിനെ എല്ലാരും കൊന്നു കൊലവിളിച്ചു...
ജാതിയുടെയൊ മതത്തിന്റെയോ പെരു കണ്ടാല്‍ എല്ലാവരും അലറി വിളിക്കാന്‍ തുടങുമ്, അതില്‍ പറഞതെന്തെന്നൊ അദ്ധേഹം ഉദ്ദേശിചതെന്തെന്നൊ നൊക്കതെ വെറുതെ വിമര്ഷിക്കുകയാണ് പലരും..
അനൂപ് നല്ല ഒരു പോസ്റ്റ് ,
എനിക്ക് ഒരു നായര്‍ സുഹുത് ഉണ്ടായിരുന്നു .(തിരു വന്ത പുരം വര്‍ക്ക് ചെയ്യുമ്പൊള്‍,). ഇതു പോലുള്ള ഒരു പാടു (നായര്‍) പ്രശ്നങള്‍ അവന് പറഞു തരാറുന്ട്
നല്ലത് ചെയ്താല്‍ നായരായാലും നസ്രാണി ആയാലും നമിയ്ക്കണം
-വഴിയേ പോയ ഒരു നായരൂട്ടി(ഒപ്പ്)
നല്ലത് ചെയ്താല്‍ നായരായാലും നസ്രാണി ആയാലും നമിയ്ക്കണം
-വഴിയേ പോയ ഒരു നായരൂട്ടി(ഒപ്പ്)
നല്ലത് ചെയ്താല്‍ നായരായാലും നസ്രാണി ആയാലും നമിയ്ക്കണം
-വഴിയേ പോയ ഒരു നായരൂട്ടി(ഒപ്പ്)
നല്ലത് ചെയ്താല്‍ നായരായാലും നസ്രാണി ആയാലും നമിയ്ക്കണം
-വഴിയേ പോയ ഒരു നായരൂട്ടി(ഒപ്പ്)
മിസ്റ്റര്‍. അനൂപ്,
താങ്കള്‍ നഗ്നമായ സത്യം വിളിച്ചു പറഞ്ഞിരിക്കുന്നു. നായര്‍ക്ക് പാര വെക്കുന്നത് വേറൊരു നായര്‍ തന്നെ. സംശയം ഇല്ല.
Post a Comment